Monday, January 24, 2011

കേരളീയത്തിന്റെ കരുണാകരൻ പതിപ്പ്

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന കേരളീയം മാസികയുടെ ജനുവരി ലക്കം കെ. കരുണാകരന്റെ കാലത്തേക്ക് തിരിഞ്ഞുനോക്കുന്ന നിരവധി ലേഖനങ്ങൾ അടങ്ങുന്ന പ്രത്യേക പതിപ്പാണ്.

“എന്തുകൊണ്ട് കരുണാകരൻ, എന്തുകൊണ്ട് കരിങ്കാലി, എന്തുകൊണ്ട് കരിങ്കാലം“ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ പ്രസാധകൻ പറയുന്നു: “കരുണാകരൻ ഒരു വ്യക്തിയല്ല. അനേകം പേർ ആരാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. അദ്ദേഹത്തിന്റെ ജീവിതവും ഭരണവും മരണത്തോടെ അവസാനിക്കുന്നില്ല. കരുണാകരന്റെ ശവഘോഷയാത്രയും അമിത ആദരവോടെയുള്ള അനുസ്മരണവും കേരളീയസമൂഹത്തെക്കുറിച്ച് ഉയർത്തിയ ആശങ്കയാണ് ഈ പതിപ്പിന്റെ ആദ്യ പ്രേരണ. മരിച്ചാലും മറക്കാൻ പാടില്ലാത്ത ചില മുറിവുകളുണ്ട്. ആ ഓർമ്മകൾ ഇന്നത്തെ വെല്ലുവിളികളെ നേരിടാനും ഭാവിയെ സാധ്യമാക്കാനും സഹായകരമാകുമെന്ന പ്രതീക്ഷയിൽ വായനക്കാർക്ക് സമർപ്പിക്കുന്നു.”

“മറക്കരുത്, പൊറുത്തോളൂ“. ഇത് ഗസ്റ്റ് എഡിറ്റോറിയൽ. എഴുതുന്നത് ടി.എൻ. ജോയി. “അടിയന്തിരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്.”

ലേഖനങ്ങളിൽ ചിലത്:
നിർഗുണനായകൻ -- എം.ജി. രാധാകൃഷ്ണൻ
ആയിരം വളവുള്ള കാഞ്ഞിരമരം -- പി.സി. ഉണ്ണിച്ചെക്കൻ
സമനില തെറ്റിയവരുടെ കേരളം -- സി.ആർ. പരമേശ്വരൻ
പി.കൃഷ്ണപിള്ളയേക്കാൾ നമുക്കിഷ്ടം പിണറായി വിജയനെ! – സിവിക് ചന്ദ്രൻ
വികസനം കരുണാകരൻ സ്റ്റൈൽ --സി.ആർ. നീലകണ്ഠൻ
സുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി – കെ.പി. സേതുനാഥ്
കരുണാകരൻ: മിത്തും ചരിത്രവും – എസ്. ഭാസുരേന്ദ്രബാബു
കളിമൺ വിഗ്രഹത്തിന്റെ സ്വർണ്ണചാർത്ത് – നിരഞ്ജൻ
അടിയന്തിരാവസ്ഥയും നിഷ്കളങ്ക മലയാള സിനിമയും – കെ.പി. ജയകുമാർ

മുൻ മാതൃഭൂമി ജീവനക്കാരി പാറുക്കുട്ടിയമ്മ (“പാവം രാജന് അങ്ങനെയൊരു വിധിയുണ്ടായി”), അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ് കെ (“കരുണാകരൻ നേതൃത്വം കൊടുത്ത ഉരുട്ടൽ വിദ്യ“) എന്നിവരുമായി നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി മുകുന്ദനുണ്ണി തയ്യാറാക്കിയ രണ്ട് ലേഖനങ്ങളും ഇതിലുണ്ട്.

കവിതകൾ:
പേരിടുന്നെങ്കിൽ… --റഫീക്ക് അഹമ്മദ്
പൊറുതികേട് – വി. മോഹനൻ

ഒറ്റപ്രതി വില 20 രൂപ

കെ.എസ്. പ്രമോദ് ആണ് കേരളീയത്തിന്റെ പ്രസാധകനും പത്രാധിപരും.
മേൽ‌വിലാസം:
കേരളീയം,
കൊക്കാലെ,
തൃശ്ശൂർ 21

ഫോൺ 0487-2421385 9446576943
ഇമെയിൽ: keraleeyamtcr@rediffmail.com

1 comment:

Unknown said...

ഈ എയ്ത്ത് കൊണ്ട് എന്താണാവോ അങ്ങ് ഉദ്ദേശിച്ചത്?