Thursday, December 17, 2009

തേജസ്: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം കേരള സർക്കാരിന് കത്തയച്ചതായി ഇന്ന് ഇൻഡ്യാവിഷൻ റിപ്പോർട്ട് ചെയ്തു.

തേജസ് പത്രം ഈ വാർത്തയോടുള്ള പ്രതികരണം ആരാഞ്ഞു. എന്റെ പ്രതികരണം ചുവടെ ചേർക്കുന്നു:

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാരിനു് അയച്ച കത്ത് കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നടപടിയെടുക്കേണ്ടവരുടെ ലിസ്റ്റ് അയച്ചുകൊടുത്തിരുന്നു. അച്ചടി മാധ്യമങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് സ്ഥിരം സംവിധാനമുണ്ടെന്നിരിക്കെ ഏതൊ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ഇടപെടൽ ദുരുപദിഷ്ടമാണ്. ഭീകരതക്കെതിരായ നടപടികൾ ഭരണകൂട ഭീകരതയുടെ സ്വഭാവം ആർജ്ജിക്കുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച വാർത്തകൾ തടയാനുള്ള ഔദ്യോഗികശ്രമത്തെ സംശയത്തോടെ മാത്രമെ വീക്ഷിക്കാനാവൂ.

1 comment:

Ajith said...

Its required as it is not an isolated incident as centre has alreaday did the same with Sanathan Sanstha and pro naxal groups .

Its true that free speach should be safeguarded , what seams conspicous from BRP's side is the failure to point out the observations from agencies.

1. Communalisation of foreign policy vis a vis US , Israel.

2.Elucidation of every incident local / global with a communal tone.


Does this warrant the same condemnation as RSS's love jihad propaganda ? is the hesitation in doing so (as many liberal muslim columnists have done) is due to caution of losing the "anti - estableshment tag" ?