Friday, August 15, 2008

പാഠഭേദം ആഗസ്റ്റ് ലക്കത്തിൽ

ആഗസ്റ്റ് ലക്കത്തിൽ പാഠഭേദം പല ചോദ്യങ്ങളും ഉയർത്തുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു.

‘ഇടതുപക്ഷം പരാജയപ്പെടുന്നതിങ്ങനെ‘ എന്ന എഡിറ്റോറിയലിൽ പാഠഭേദം ചോദിക്കുന്നു: പാർലമെന്റിനകത്തൊരു രാഷ്ട്രീയ ബലാബലത്തിൽ ഇടതുപക്ഷം മുങ്കൈ നേറ്റിയാൽപോലും അത് ധാർമികമായി മുങ്കൈ നേടുന്നില്ല. എന്തേ?

‘ഹർത്താലിനു ഒരു വാഴ്ത്തു പാട്ട്‘ എന്ന ലേഖനത്തിൽ പി. വി. മോഹനൻ: ആരു എന്തിനുവേണ്ടീ ആഹ്വാനം ചെയ്യുന്ന ബന്ധുകളും ഹർത്താലുകളും നണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ മാനസികാവസ്ഥ എപ്രകാരം അപഗ്രഥിക്കപ്പെടണം?

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ച് കെ. വേണു എക്ഴുതുന്നു: ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മായാവതിയെപ്പോലൊരാൾ പ്രധാനമന്ത്രിയാവുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.

ഡോ.എസ്.ശാന്തി ചോദിക്കുന്നു: ‘നമ്മെ ആരു ഊട്ടും?

പ്രോഫഷനൽ നാടകങ്ങൾ മൂന്നാം തരംഗത്തിനൊരുങ്ങുന്നു? സംവിധായകനായ മനോജ് നാരായണനും രചയിതാവായ പ്രദീപ് കാവുന്തറയുമായി ഒരു സംഭാഷണം.

‘മൈ മദേഴ്സ് ലാപ്ടോപ്‘ സംവിധാനം ചെയ്ത രൂപേഷ് പോൾ പറയുന്നു: സിനിമക്ക് ഒരു തന്തയേ ഉള്ളു.

കെ.അരവിന്ദാക്ഷൻ എഴുതുന്നു: ഹിന്ദ് സ്വരാജ് എങ്ങനെ വായിക്കാം

ഈ ലക്കത്തിലെ മറ്റൊരാകർഷണം: മഹാശ്വേതാദേവിയുടെ നൊവലെറ്റ് ‘നൈഷദം’. വിവർത്തനം: എ.പി.കുഞ്ഞാമു. ചിത്രീകരണം: ദീപ കെ.പി.

അഷീസ് നന്ദിയുടെ ‘സെക്കുലറിസത്തിനെതിരെ ഒരു പ്രകടന പത്രിക’യുടെ പരിഭാഷ ഇതിലുണ്ട്. അത് പക്ഷെ ഈ ലക്കത്തിൽ പൂർത്തിയാകുന്നില്ല.

വില: 10 രൂപ
പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോഡ്-32
ഇ-മെയിൽ: patabhedam@gmail.com

No comments: