Friday, June 20, 2008

പാഠഭേദം മാസികയുടെ ജൂണ് ലക്കത്തില്‍

പുതിയ ലക്കത്തിലെ വിഭവങ്ങളില്‍ ചിലത്

മലയാളത്തില്‍ ചുണക്കുട്ടികള്‍ കുറ്റിയറ്റുപോയോ? മഹാശ്വേതാ ദേവി ചോദിക്കുന്നു.

എം. ജി. ശശിയുമായി അഭിമുഖം: കെ. ഗിരീഷ്‌കുമാര്‍

വിജയ് ടെണ്ടുല്‍‌കര്‍: ഓര്‍മ

എന്തുകൊണ്ട് ആള്‍ദൈവങ്ങള്‍: സിവിക് ചന്ദ്രന്‍. “രാഷ്ട്രീയവും മതവും മനുഷ്യനെ കൈയൊഴിഞ്ഞ ഒരു മഹാശൂന്യതയിലാണ് ആള്ദൈവങ്ങള്‍ മുളച്ചുപൊന്തുന്നത്”

ഇടതിന്റെ സ്വത്വ സന്ദിഗ്ദ്ധതകള്‍: വടക്കേടത്ത് പത്മനാഭന്‍. “ബേബിയുടെ അച്ചടിവടിവുപോലെ, സുധാകരന്റെ ഞഞ്ഞ പിഞ്ഞ വായാടിത്തവും ഒരു കോമിക് റിലീഫ് പോലുമാകുന്നില്ല എന്നിടത്ത് ഈ രണ്ടു വര്‍ഷത്തെ ബാക്കിപത്രത്തില്‍ നേട്ടത്തിന്റെയും പ്രതീക്ഷയുടെയും കോളങ്ങള്‍ ശുദ്ധമേ ശൂന്യം”

സ്ത്രീകള്‍ നയിക്കുന്നതാവും ഭാവിയിലെ വിപ്ലവം: എസ്. എന്. നാഗരാജന്‍. “വ്യവസായ തൊഴിലാളികള്‍ വിപ്ലവം സാധ്യമാക്കുമെന്ന മിഥ്യാധാരണയൊക്കെ നമ്മള്‍ പണ്ടേ കയ്യൊഴിഞ്ഞു. പിന്നെ ആരാണ് നാളത്തെ വിപ്ലവത്തിന്റെ മുന്നണിയിലുണ്ടാവുക? ഞാന്‍ എത്തിയിരിക്കുന്ന നിഗമനം മനുഷ്യ ബന്ധങ്ങളുടെ സര്‍വതലങ്ങളിലും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിലും സ്നേഹം പുന:സ്ഥാപിക്കുന്നതിന് സ്ത്രീകള്‍ നയിക്കുന്നതായിരിക്കും ഭാവിയിലെ ഏറ്റവും വലിയ വിപ്ലവമെന്നാണ്.”

‘ആദിയില്‍ സ്ത്രീയുണ്ടായി, അവളില്‍നിന്ന് അവളുടെ പുരുഷനും’: ഡോ. ഖദീജാ മുംതാസ്. ആമീന വദൂദിന്റെ ‘ഖുര്‍¬ആന്‍ -- ഒരു പെണ്‍‌വായന’ എന്ന പുസ്തകത്തെ ആസ്പദമാക്കി.

ഇന്നവള്‍ പറയും വിധം: ഗാര്‍ഗി. ബൂലോകത്ത് സ്ത്രീകള്‍ നടത്തുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ലേഖനം.

പാഠഭേദം. കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
Tel 0495-2384073, 2765783, 9946769862
e-mail: patabhedam@gmail.com

No comments: