Saturday, April 5, 2008

ജനമൈത്രി സുരക്ഷാ പദ്ധതി

പോലീസും ജനങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിച്ച് പരസ്പര വിശ്വാസം സാധ്യമാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ജനമൈത്രി സുരക്ഷാ പദ്ധതി കഴിഞ്ഞ മാസം അവസാനമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോള്‍ പൈലറ്റ് പ്രോജക്റ്റ് എണ്ണ നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട ചില നഗരപ്രദേശങ്ങളിലാണ്‌ അത് നടപ്പിലാക്കിയിട്ടുള്ളത്.

പദ്ധതിയുടെ കാതലായ അംശം ബീറ്റ് സമ്പ്രദായമാണ്. ഓരോ പോലീസ് സ്റ്റേഷനിലെയും കോണ്‍സ്റ്റബിള്‍മാര്‍ അതിന്‍റെ പരിധിയില്‍പെടുന്ന വീടുകള്‍ സന്ദര്‍ശിക്കുകയും അങ്ങനെ സ്ഥലവാസികളുമായി നിര്‍ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതാണ്. ഈ രീതിയിലുള്ള പ്രവര്‍ത്തനം പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും അനോന്യം അറിയുന്നതിനും പരസ്പര വിശ്വാസം നേടുന്നതിനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതകര്‍.

അഡീഷണല്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി. ബി. സന്ധ്യ, ഐ.ജി. എ. ഹേമചന്ദ്രന്‍, ഫ്രാറ്റ് പ്രസിഡന്‍റ് ടി. കെ. ഭാസ്കര പണിക്കര്‍, വൈ.എം.സി.എ. പ്രസിഡന്‍റ് കെ.ജെ.പുന്നൂസ് എന്നിവര്‍ പങ്കെടുത്ത ഒരു സെമിനാര്‍ ഇന്നു വൈ.എം.സി.എ.യില്‍ നടന്നു. പദ്ധതി ആവിഷ്കരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ഞാന്‍ മോഡറേറ്റര്‍ ആയിരുന്നു.

പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടത്തില്‍ നിന്നു അത് നല്ല പ്രതികരണം ഉണ്ടാക്കിയെന്ന് മനസ്സിലാക്കാമെന്നു ഡോ. സന്ധ്യ പറഞ്ഞു.

ഒന്നര നൂറ്റാണ്ടു മുമ്പ് ജന്‍മം കൊണ്ട പോലീസ് സേനയുടെ ഫ്യൂഡല്‍ കൊളോണിയല്‍ പാരമ്പര്യം അതിനെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള പോലീസുകാരും ജനങ്ങളുമുള്ള സാഹചര്യത്തില്‍ ജനസൌഹൃദ പോലീസ് എന്ന സങ്കല്‍പം ഏതെങ്കിലും സംസ്ഥാനത്ത് യാഥാര്‍ത്ഥ്യം ആക്കാന്‍ കഴിയുമെങ്കില്‍ അത് ഇവിടെയാണ്.

No comments: