Friday, January 4, 2008

പതറാതെ മുന്നോട്ട്

കെ. കരുണാകരന്റെ അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങളെല്ലാം മകനെ വാഴിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ മകന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം പതറാതെ കൊണ്ഗ്രസ്സില്‍ തിരിച്ചുപോയി. അപ്പോള്‍ അദ്ദേഹത്തിന്റെ ആതകഥയ്ക്ക് "പതറാതെ മുന്നോട്ട്" ഉചിതമായ പേരു തന്നെ.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കൊലപാതകി, കരിങ്കാലി എന്നൊക്കെയുള്ള വിളി കേള്‍ക്കെണ്ടിവന്നതായി അദ്ദേഹം പറയുന്നു. എന്നിട്ടും ചില രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അദ്ദേഹം നല്ല വാക്കുകള്‍ പറയുന്നുണ്ട്. ഉദാഹരണം: "എ. കെ. ജി. നേതാക്കളുടെ നേതാവായിരുന്നു. ജനകീയനായിരുന്നു. സമര നേതാവായിരുന്നു..." ചിലര്‍ക്കെതിരെ കുത്തു വാക്കുകളുമുണ്ട്. ഉദാഹരണം: "ഇമേജ് മാത്രം നോക്കി ചിലര്‍ ഭരണം നടത്തുന്നു."

പ്രസാധകര്‍: മാതൃഭൂമി ബുക്സ്, കോഴിക്കോട്. വില 135 രൂപ.

No comments: